ബോർഡ് തീരുമാനമില്ലാതെ കോടതിയിൽ പുനപരിശോധനാ ഹർജികളെ എതിർത്തതിനെ ചൊല്ലി പൊട്ടിത്തെറി
ശബരിമല വിഷയത്തിൽ ബോർഡ് തീരുമാനമില്ലാതെ സുപ്രീം കോടതിയിൽ പുനപരിശോധനാ ഹർജികളെ എതിർത്തതിനെ സിപിഎം സംസ്ഥാന സെക്രട്ടറിയോട് പരാതിപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ. ഇതാണ് സ്ഥിതിയെങ്കിൽ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് പത്മകുമാർ വ്യക്തമാക്കിയതായാണ് വിവരം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം പ്രസിഡന്‍റ് വിളിച്ചു ചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്.
ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് ചെർമാൻ രാജഗോപാലൻ നായരുടെ നേതൃത്വത്തിൽ ദേസ്വം കമ്മീഷണര്‍ എൻ വാസുവും അംഗങ്ങളായ ശങ്കർദാസും വിജയകുമാറും ചേർന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നാണ് പത്മകുമാറിന്‍റെ പരാതി. രണ്ടാഴ്ചയിലധികമായി ദേവസ്വം കമ്മീഷ്ണര്‍ തന്നോട് വിവരങ്ങളൊന്നും പങ്കുവയ്ക്കുന്നില്ലെന്നും പത്മകുമാർ കോടിയേരിയോട് പരാതിപ്പെട്ടു.
രാജിയേക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് പത്മകുമാർ അടുത്ത വൃത്തങ്ങളോടും സൂചിപ്പിക്കുന്നു. എന്നാൽ രാജി ഉടൻ ഉണ്ടായേക്കില്ല. പകരം അടിയന്തരമായി ദേവസ്വം ബോർഡ് യോഗം വിളിച്ച് മറുപക്ഷത്തിന് എതിരെ നീങ്ങാനാണ് നീക്കം. കോടതിയിലെ നിലപാട് ആരുടെ അനുമതിയോടെ എന്നതിന് കമ്മീഷണറോട് വിശദീകരണം ചോദിക്കും.
ഇതിനിടെ ദവസ്വം ബോര്‍ഡിന്‍റെ നിലപാട് മാറ്റത്തെ രാജഗോപാലൻനായരും കമ്മീഷ്ണർ വാസുവും കോടിയേരി ഇന്നലെ എകെജി സെന്‍ററിലെത്തി ബാലകൃഷ്ണനോട് വിശദകീരിച്ചിരുന്നു. സുപ്രീം കോടതിയിൽ യുവതീപ്രവേശം അനുവദിച്ച വിധിന്യായത്തെ എതിർക്കുന്നോ എന്ന ന്യായാധിപന്‍റെ ചോദ്യത്തിന് ഇല്ലെന്ന് മറുപടി പറഞ്ഞ് നിലപാട് വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് അവരുടെ വാദം. ചുരുക്കത്തിൽ ബോർഡ് തീരുമാനമില്ലാതെ കോടതിയിൽ പുനപരിശോധനാ ഹർജികളെ എതിർത്തതിനെ ചൊല്ലിയാവും ഇനി യുദ്ധം.