ഇന്ത്യയിൽ വധശിക്ഷ തുടരും- സുപ്രീംകോടതി

Print Friendly, PDF & Email

ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കുന്നത് തുടരാമെന്ന് സുപ്രീംകോടതി മൂന്നംഗ ബഞ്ച്‌. കീഴ് കോടതി വധശിക്ഷക്ക് വിധിച്ച ഒരു പ്രതിയുടെ അപ്പീൽ അപേക്ഷ പരിഗണിക്കുന്നതിനിടെ ആണ് വിധിന്യായം സുപ്രധാന വിധിന്യായം സുപ്രീംകോടതി മൂന്നംഗബഞ്ച്‌ പുറപ്പെടുവിച്ചത്‌. മൂന്നംഗബഞ്ചിൽ ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ വിയോജിപ്പോടെ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവർ വധശിക്ഷയെ അനുകൂലിച്ചു.

വധശിക്ഷ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്നുതന്നെ ഒഴിവാക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ സമയമായി എന്നായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ വിധിന്യായം. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയ്ക്കാന്‍ വധശിക്ഷക്ക് ആയിട്ടില്ലെന്ന്  262ാം ലോ കമ്മീഷൻ റിപ്പോർട്ട് വിധിന്യായത്തിൽ ഉദ്ധരിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി. .

എന്നാൽ ജസ്റ്റിസ് ദീപക് ഗുപ്തയും ഹേമന്ദ് ഗുപ്തയും അദ്ദേഹത്തോട് വിയോജിച്ചു. 1980- ലെ ബചൻ സിംഗ്, മാച്ചി സിംഗ് കേസുകളിലെ സുപ്രീം കോടതി റൂളിംഗ് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദീപക് ഗുപ്ത ഇന്ത്യൻ ശിക്ഷാനിയമത്തിൽ വധശിക്ഷ ഇന്നും പ്രസക്തമാണ് എന്ന് വിധിച്ചു. വധശിക്ഷ ഉചിതമോ എന്ന് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അദ്ദേഹം വിധിന്യായത്തിൽ പറയുന്നു.