പിതാവിനേയും മകളേയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചിട്ടില്ലെന്ന് ആനത്തലവട്ടം

Print Friendly, PDF & Email

തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ ബസ് കൺസെഷൻ പുതുക്കി കിട്ടുവാനായി കെഎസ്ആര്‍ടിസി സ്റ്റേഷനില്‍ പിതാവിനേയും മകളേയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചിട്ടില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ. മകളുടെ ബസ് കണ്‍സഷന്‍ പുതുക്കാനെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ചത്.

വിദ്യാർത്ഥിനിയുടെ പിതാവിനെ വിശ്രമമുറിയിലേക്ക് കൊണ്ടുപോവു മാത്രമാണ് ചെയ്തതെന്നും അത് തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്കമുണ്ടായപ്പോള്‍ ജീവനക്കാര്‍ പൊലീസിനെ വിളിച്ചു. അതു കണ്ടതോടെ പോകാന്‍ ശ്രമിച്ച പരാതിക്കരെ അവര്‍ വിശ്രമമറിയിലേക്ക് കൊണ്ടുപോവുക മാത്രമാണുണ്ടായത്. എന്നാല്‍ അത് തെറ്റായിപ്പോയി. ആനത്തലവട്ടം പറഞ്ഞു. റിപ്പോർട്ടർ ടിവി ബി​ഗ് സ്റ്റോറിയിലായിരുന്നു ആനത്തലവട്ടം ആനന്ദന്റെ പ്രതികരണം.

സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരന്റെ ട്രാന്‍സ്ഫറിന് സംഭവവുമായി സംഘടനക്ക് യാതൊരു ബന്ധമില്ല. ഒരു തൊഴിലാളി തെറ്റ് ചെയ്താല്‍ മാനേജ്‌മെന്റിനോട് പരാതിപ്പെടാം എന്നാല്‍ അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ല. ‘ട്രാൻസ്ഫർ വാങ്ങിയ ജീവനക്കാരൻ ഇപ്പോൾ പ്രതികരിക്കാത്തത് ജീവന് പേടിയുള്ളത് കൊണ്ടല്ല. ജീവനക്കാരും രക്ഷിതാവും തമ്മിൽ ഉന്തും തള്ളും ഉണ്ടായി എന്നാല്‍ ക്രൂരമായ മര്‍ദ്ദനം ഉണ്ടായെന്ന് പറയുന്ന വീഡിയോ ഇല്ല. ജീവനക്കാരോട് പ്രേമന്‍ പ്രതികരിച്ച രീതി കൂടി നോക്കണം.’ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ഡ്രൈവർ വി കെ ശ്രീജിത്താണ് ട്രാൻസ്ഫറിനെ തുടർന്ന് സ്വന്തം സ്ഥലമായ കോഴിക്കോട്ടേക്ക് പോയത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ശ്രീജിത്തിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. മകളുടെ മുന്നില്‍ വെച്ചാണോ തല്ലുന്നതെന്ന് ശ്രീജിത്ത് വീഡിയോയില്‍ ചോദിക്കുന്നത് കേള്‍ക്കാം. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ മകള്‍ രേഷ്മയുടേയും സുഹൃത്ത് അഖിലയുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. സംഭവത്തിന് പിന്നാലെ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ പരസ്യമായി ക്ഷമാപണ നടത്തിയിരുന്നു.