‘ഉണര്‍ത്തു പാട്ടുമായി’ ചിന്തൻ ശിബിരത്തിന് സമാപനം…

Print Friendly, PDF & Email

കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായി ഉദയ്പൂരിൽ നടന്നുവന്ന ചിന്തൻ ശിബിരത്തിന് സമാപനമായി. ഇന്ത്യയെ ഒരുമിപ്പിക്കാം എന്ന മുദ്രവാക്യം ഉയർത്തി ഒക്ടോബർ രണ്ട് മുതൽ ഭാരത് ജോഡോ യാത്ര എന്ന പേരില്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന പദാത്ര സംഘടിപ്പിക്കും. കന്യാകുമാരി മുതൽ കശ്മീർ വരെ ഭാരതത്തെ ഒന്നിപ്പിക്കുകയാണ് പദയാത്രയുടെ ലക്ഷ്യം. രാഹുല്‍ ഗാന്ധിയായിരിക്കും പദയാത്ര നേതൃത്വം വഹിക്കുക. അടിത്തറ ശക്തമാക്കാൻ ജൂൺ 15 മുതൽ ജൻ ജാഗരൺ യാത്രയെന്നും സോണിയ ഗാന്ധി പറഞ്ഞു. കൂടാതെ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തുവാനും ചിന്തന്‍ ശിബിരത്തില്‍ തീരുമാനമായി.

ചിന്തന്‍ ശിബിരത്തില്‍ നിന്ന് ഉയര്‍ന്ന് മറ്റ് തീരുമാനങ്ങള്‍ ഇവയാണ്. ഒരു കുടുംബത്തിന് ഒരു സീറ്റ് എങ്കിലും അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടെങ്കിൽ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാം. ഒരാൾക്ക് ഒരു പദവിയിൽ 5 വർഷം മാത്രം പവര്‍ത്തിക്കുവാന്‍ പാടുള്ളൂ. പ്രവർത്തക സമിതി അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ദേശീയതലത്തിലും രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കും. പിസിസികളുടെയും ഡിസിസികളുടെയും പ്രവർത്തനം വിലയിരുത്താൻ സമിതി, ബ്ലോക്ക് കമ്മിറ്റികൾക്ക് താഴെ കമ്മിറ്റി നിലവിൽ വരും, കേരള മാതൃകയിൽ പാർട്ടി പരിശീലന കേന്ദ്രം, യുവാക്കൾക്ക് കൂടുതൽ അവസരം നൽകും. ആശയരൂപീകരണത്തിലും, നടപ്പാക്കുന്നതിലും യുവപ്രാതിനിധ്യം ഉറപ്പാക്കും. മുതിർന്നവരെ മാറ്റിനിർത്തില്ല, 50 വയസിൽ താഴെയുള്ളവർക്ക് എല്ലാ സമിതികളിലും 50% സംവരണം ഏര്‍പ്പെടുത്തും.