സിസ്റ്റര്‍ അഭയ വധകേസ്: വിചാരണ പൂര്‍ത്തിയായി. 22ന് വിധി പറയും
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷം പൂര്‍ത്തിയാകുന്പോള്‍ കേസിൽ വിധി പറയാനൊരുങ്ങി കോടതി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിൽ വിചാരണ ന
പടികള്‍ പൂർത്തിയായതിനെതുടര്‍ന്ന് ഡിസംബർ 22ന് കോടതി വിധി പറയും. ഒരു വർഷവും മൂന്നര മാസവും നീണ്ട വിചാരണയ്ക്ക് ശേഷമാണ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി കെ. സനൽകുമാർ കേസിൽ വിധിപറയുന്നത്.
1992 മാർച്ച് 27നാണ് കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിൽ കിണറ്റിൽ 19കാരിയായ സിസ്റ്റർ അഭയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് 1993 മാർച്ച് 23നാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സിബിഐ ഏറ്റെടുത്തത്. കേസ് ആദ്യം അന്വേഷിച്ച പോലീസും ക്രൈംബ്രാഞ്ചും മനപൂര്‍വ്വം തെളിവുകള്‍ നശിപ്പിച്ചുവെന്നും അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയെന്നുമുള്ള സുപ്രധാന വിവരങ്ങളാണ് സിബിഐ കണ്ടെത്തിയത്. തുടര്‍ന്ന് സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയ സിബിഐ 2008 നവംബർ 19ന് ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ. ജോസ് പൂതൃക്കയിൽ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ സ്റ്റെഫിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് കാണാനിടയായതിനെ തുടർന്ന് അഭയയെ തലയ്ക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. 2009 ജൂലൈ 17ന് കുറ്റപത്രം നൽകി. പിന്നീട് പ്രതികൾ വിടുതൽ തേടി കോടതിയെ സമീപിച്ചതടക്കമുള്ള നിയമനടപടികൾ കാരണം വിചാരണ തുടങ്ങാൻ പത്ത് വർഷം വൈകി. ജോസ് പുതൃക്കയലിന്റെ വിടുതൽ ഹർജി അംഗീകരിച്ച് കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിട്ടയച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 26നാണ് അഭയ കേസിനെറ വിചാരണ നടപടികൾ ആരംഭിച്ചത്. ആകെ 177 സാക്ഷികളുണ്ടായിരുന്ന കേസിൽ 49 പേരെയാണ വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളായി ആരേയും വിസ്തരിച്ചില്ല.വിചാരണ വേളയിൽ പ്രോസിക്യൂഷൻ സാക്ഷികളായ സിസ്റ്റർ അനുപമ, പയസ് ടെൻത് കോൺവെന്റിന് സമീപം താമസിച്ചിരുന്ന സഞ്ജു പി മാത്യു എന്നിവരടക്കം പത്തോളം സാക്ഷികൾ കൂറുമാറി.എന്നാല്‍, സംഭവ ദിവസം തോമസ് കോട്ടൂരിനെ കോൺവെന്റിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെന്ന മോഷ്ടാവ് അടയ്ക്ക രാജുവിന്റെ മൊഴിയാണ് സാക്ഷി വിസ്താരത്തിൽ നിർണ്ണായകമായി. കൂറുമാറിയ സഞ്ചുവിനും സിസ്റ്റർ അനുപമയ്ക്കുമെതിരേ നിയമനടപടിള്‍ ആരംഭിച്ചിരിക്കുകയാണ് സിബിഐ.