ജി.എസ്.ടിയില്‍ വന്‍ വര്‍ദ്ധനവിന് കേന്ദ്രം. രാജ്യം കടുത്ത പട്ടിണിയിലേക്ക്…
വിലക്കയറ്റത്തിനിടയില്‍ സാധാരണക്കാരന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഉത്തേജനത്തിന് ജിഎസ്ടി നിരക്കുകള്‍ പരിഷ്‌ക്കരിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നിലവിലെ നിരക്കുകള്‍ കുത്തനെ കൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയ ശേഷം പലവട്ടം നിരക്ക് കുറച്ചത് നികുതിഘടന വികലമാക്കിയതായും നികുതി വരുമാനം ഉയര്‍ന്നാലുടന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ മാസം അവസാനം ചേരുന്ന ജിഎസ് ടി കൗണ്‍സിലിലോടെ നിരക്കുവര്‍ദ്ധനവ് നിലവില്‍ വരുവാനാണ് സാധ്യത.
രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നികുതി കൂട്ടി വരുമാനമുയര്‍ത്തി നേരിടാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. നിലവിലുള്ള ജിഎസ് ടി അഞ്ച് ശതമാനത്തിൽ നിന്ന് 10 ശതമാനം വരെയാക്കി നിരക്കുകൾ ഉയർത്താനാണ് ആലോചന. 12 ശതമാനം സ്ലാബിൽ ഉൾപ്പെടുന്ന 243 ഉൽപന്നങ്ങളെ 18ലേക്ക് മാറ്റാനും നീക്കമുണ്ട്. ഒരു ലക്ഷം കോടിയുടെ അധിക വരുമാനമാണ് ഇതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്. ആഢംബര ആശുപത്രികളിലെ ചികിൽസ, 1000 രൂപക്ക് താഴെയുള്ള ഹോട്ടൽ മുറി, കരാർ അടിസ്ഥാനത്തിൽ വാടകക്കെടുക്കുക്കുന്ന വീടുകൾ എന്നിവക്ക് ജി.എസ്.ടി ചുമത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഗ്രാമീണ മേഖലകടുത്ത പട്ടിണിയിലാണ്. ജനങ്ങളുടെ പര്‍ച്ചയിസിങ്ങ് ശേഷി കുറഞ്ഞിരിക്കുന്നു. ഭക്ഷണ സാധനങ്ങള്ക്ക് അടക്കം ജനങ്ങള് ചിലവിടുന്ന തുകയില് വന് കുറവുണ്ടായിരിക്കുന്നു. ഭക്ഷണത്തിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്ക്കും ജനങ്ങള്‍ ചെലവിടുന്ന തുക കഴിഞ്ഞ 40 വര്ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരിക്കുന്നു. 2011-12-ല് ഇത് 1501 രൂപയായിരുന്നു എങ്കില് 2017-18-ല് ഇത് 1446 രൂപയായി കുറഞ്ഞു. അതായത് ചിലവിനത്തില് 3.7 ശതമാനം കുറവാണ് ശരാശരി ഉണ്ടായിരിക്കുന്നത്. ഗ്രാമീണ മേഖലയിലാണ് ഇത് ഏറ്റവും കുറവ്- 2011-12-ല് 1217 രൂപ ചെലവിട്ടിടത്ത് 2017-18-ല് ചെലവിട്ടത് 1110 രൂപ മാത്രമാണ്- എട്ട് ശതമാനം കുറവ്. ഇക്കഴിഞ്ഞ ഒക്ടോബറില് പുറത്തുവന്ന ആഗോള പട്ടിണി സൂചികയില് ഇന്ത്യ 102-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ സാഹചര്യത്തില്‍ ജി.എസ്.ടി നിരക്ക് കുറച്ച് ജനങ്ങളുടെ ക്രയവിക്രയ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു പകരം ജി.എസ്.ടി നിരക്ക് കുത്തനെ ഉയർത്തി ജനങ്ങളുടെ കൈയ്യിലുള്ള അവസാന ചില്ലിതുട്ടും ഊറ്റിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം; രാജ്യത്തെ കടുത്ത ദാരിദ്ര്യത്തിലേക്കായിരിക്കും കൊണ്ടു ചെന്നെത്തിക്കുക.