കൊവിഡ് നിയന്ത്രണങ്ങൾ നീക്കാൻ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം.
രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ നീക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. പക്ഷെ ഇളവുകള്‍ പ്രാദേശിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ഭരണ കൂടങ്ങളുടെ തീരുമാനങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും എന്നാണ് ആരോഗ്യമന്ത്രാലയം സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും കിടക്കകളുടെ എണ്ണവും കണക്കിൽ എടുത്ത് വേണം സംസ്ഥാനങ്ങള്‍ ഇളവുകൾ അനുവദിക്കാൻ. കൊവിഡ് പരിശോധന അടക്കം അഞ്ചു ചട്ടങ്ങളും കൃത്യമായി തുടരണമെന്നും നിർദ്ദേശമുണ്ട്. കൊവിഡ് പ്രതിരോധത്തിനായി മാസ്‌കും സാമൂഹിക അകലവും ഉൾപ്പടെ മാനദണ്ഡങ്ങൾ തുടരണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 24ന് ഏര്‍പ്പെടുത്തിയ ദുരന്ത നിവാരണ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ നഅവസാനിപ്പിക്കാം. മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കുന്നതടക്കം ഉള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കാവുന്നതാണ്. മാസ്ക് പൂർണ്ണമായും മാറ്റാൻ അല്ല നിർദ്ദേശമെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിൽ ദുരന്ത നിവാരണ നിയമത്തിന് പുറമെ, പകർച്ചവ്യാധി പ്രതിരോധ നിയമം, പൊലീസ് ആക്റ്റ് എന്നിവ കൂടി ചേർത്താണ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരുന്നത്. ലോക്ക്ഡൗൺ, പ്രാദേശിക നിയന്ത്രണം എന്നിവയിൽ ഇതുപ്രകാരം നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ കേസുകളും ഉണ്ടായിരുന്നു. എന്നാല്‍ കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഇത് നിർത്താമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതിനാൽ ഏതൊക്കെ കാര്യങ്ങളിൽ ഇളവെന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ് വരെ കാത്തിരിക്കണം.
കച്ചവടം അടക്കമുള്ള സാന്പത്തിക കാര്യങ്ങള്‍ അവശ്യമെങ്കില്‍ നിയന്ത്രണങ്ങളില്ലാതെ നടപ്പിലാക്കാമെന്നാണ് സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കൂടാതെ അന്തർ സംസ്ഥാന യാത്രകൾ, സിനിമ തിയ്യേറ്ററുകൾ, മാളുകൾ ഒന്നിനും നിയന്ത്രണങ്ങൾ ഇല്ല. കല്യാണം, ഉത്സവം, കലാ കായിക പരിപാടികൾ ഉൾപ്പടെയുള്ള ആൾക്കൂട്ടങ്ങൾ അനുവദിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.28 ആയ സാഹചര്യത്തിലാണ് കേന്ദ്രം കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. അവസാനം പുതുക്കി ഇറക്കിയ ഉത്തരവിന്റെ കാലാവധി ഈ 31ന് അവസാനിക്കുകയാണ്. ഇനി പുതിയ ഉത്തരവ് ഇറക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
ഇതോടെ, കൊവിഡ് നിയന്ത്രണ ലംഘനങ്ങളിലെ കേസുകൾ ഒഴിവായേക്കും. പുതിയ നിർദ്ദേശ പ്രകാരം മാസ്ക്കിട്ടില്ലെങ്കിൽ കേസെടുക്കണമെന്നില്ല. എന്നാൽ മാസ്ക്ക് മാറ്റാമെന്ന രീതിയിൽ പ്രചാരണം വന്നതോടെ മാസ്ക്ക് പൂർണ്ണമായും ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രം വിശദീകരിച്ചു. മാസ്ക്കും സാമൂഹ്യ അകലവും തുടരണമെന്നാണ് പുതിയ നിർദ്ദേശം. ഏതായാലും ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കുന്നതോടെ താഴേത്തട്ടിലടക്കം ഉള്ള കടുപ്പിച്ച നടപടികൾ ഒഴിവാകും.