ചക്കുളം ദേശം ദേവീമന്ത്രധ്വനികളിൽ; പൊങ്കാലയിട്ട് ആത്മനിര്‍വൃതിയില്‍ ആയിരങ്ങള്‍
ചക്കുളത്തമ്മയുടെ ഇഷ്ട വഴിപാടായ പൊങ്കാലയ്ക്ക് ഭക്ത ജന സഹസ്രം ഞായറാഴ്ച രാവിലെ മുതലേ ഭക്തജനങ്ങളുടെ തിരക്ക് ബസ് സ്റ്റേഷനുകളിലും നഗരവീഥികളിലും കാണാമായിരുന്നു. പൊങ്കാല അര്‍പ്പിക്കാനുള്ള സാധനങ്ങളുമായി എത്തിയവര്‍ പ്രധാനവഴികളെല്ലാം കീഴടക്കി.
ഞായറാഴ്ച പുലര്‍ച്ചെ തന്നെ പൊങ്കാല ചടങ്ങുകള്‍ തുടങ്ങി. പൊങ്കാലയുടെ ഉദ്ഘാടനം സിംഗപ്പൂര്‍ ശ്രീനിവാസ പെരുമാള്‍ ക്ഷേത്രം മെമ്പര്‍ ധര്‍മ്മ ചിന്താമണി കുമാര്‍ പിള്ള നിര്‍വഹിച്ചു. തുടര്‍ന്ന് മണിക്കുട്ടന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ ക്ഷേത്രശ്രീകോവിലില്‍നിന്ന് എഴുന്നള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തിച്ചപ്പോൾ പണ്ടാര അടുപ്പിലേക്ക്.അഗ്നി പകർന്നു.
എടത്വ മുതല്‍ പൊടിയാടി വരെ ഗതാഗത നിയന്ത്രണമുണ്ട്. വലിയ വാഹനങ്ങള്‍ പൂര്‍ണമായി നിരോധിച്ചു.