GULFNEWS MAINWORLD

ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു. ‘പ്രതീക്ഷയോടെ കാത്തിരിക്കുന്നു’ എന്ന് മോദി.

ജൂതരാഷ്ട്രത്തിലെ ഏറ്റവും വലതുപക്ഷ സർക്കാരിനെ നയിച്ചുകൊണ്ട് ആറാം തവണയും ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു വ്യാഴാഴ്ച (ഡിസംബർ 29, 2022) സത്യപ്രതിജ്ഞ ചെയ്തു. ഇസ്രായേലിന്റെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിന് 120 അംഗ നെസെറ്റിൽ (ഇസ്രായേൽ പാർലമെന്റ്) 63 നിയമനിർമ്മാതാക്കളുടെ പിന്തുണയുണ്ട്.

73-കാരനായ അദ്ദേഹം സർക്കാരിന്റെ രൂപീകരണത്തോടെ തന്റെ ആറാമത്തെ പ്രധാനമന്ത്രിയായി ആണ് തിരിച്ചെത്തിയത്. പുതിയ ഗവൺമെന്റിനെ പിന്തുണയ്ക്കുന്ന നിയമ നിർമ്മാതാക്കളെല്ലാം വലതുപക്ഷക്കാരാണ്. അതിൽ നിരവധി തീവ്ര വലതുപക്ഷ സഖ്യകക്ഷികൾ ഉൾപ്പെടുന്നു. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി, തീവ്ര-യാഥാസ്ഥിതിക ഷാസ്, യുണൈറ്റഡ് തോറ ജൂഡായിസം, തീവ്ര വലതുപക്ഷമായ ഒട്ട്‌സ്മ യെഹൂദിറ്റ്, റിലീജിയസ് സയണിസ്റ്റ് പാർട്ടി, നോം എന്നിവർ പിന്തുണയ്ക്കുന്നു.

സർക്കാർ രൂപീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നെതന്യാഹുവിനെ അഭിനന്ദിച്ചു. “തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്” തങ്ങളെന്ന്, മോദി ട്വീറ്റിൽ കുറിച്ചു.

ഇന്ത്യയുമായുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ വക്താവായ നെതന്യാഹു, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇസ്രായേൽ പ്രധാനമന്ത്രിയായതോടെ, ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2017 ജൂലൈയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഇസ്രയേൽ സന്ദർശനവും മോദി നടത്തി. അന്ന് ഇരു നേതാക്കളും തമ്മിലുള്ള ‘രസതന്ത്രം’ തീവ്രമായ ചർച്ചയ്ക്ക് വിഷയമായിരുന്നു. 2018 ജനുവരിയിൽ ഇന്ത്യ സന്ദര്‍ശിച്ചതോടെ ഇന്ത്യയില്‍ എത്തുന്ന രണ്ടാമത്തെ ഇസ്രായേലി പ്രധാനമന്ത്രിയായി ലിക്കുഡ് പാർട്ടി നേതാവ് ആയ ബഞ്ചമിന്‍ നെതന്യാഹു മാറി. ഇന്ത്യൻ ഭക്ഷണപ്രേമികളായ അദ്ദേഹവും ഭാര്യ സാറയും ഇന്ത്യയ്‌ക്ക് വേണ്ടി എപ്പോഴും ഒരു സോഫ്റ്റ് കോർണർ പ്രകടപ്പിക്കുന്ന നേതാവാണ്.