സരിതയെ മുന്‍നിര്‍ത്തിയുള്ള കേരള സര്‍ക്കാരിന്‍റെ പ്രതിപക്ഷ വേട്ടക്ക് പരിസമാപ്തി.
സരിതയെ മുന്‍നിര്‍ത്തിയുള്ള കേരള സര്‍ക്കാരിന്‍റെ പ്രതിപക്ഷ വേട്ടക്ക് പരിസമാപ്തി. സരിതയുടെ പരാതിയില്‍ മന്ത്രിസഭാ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരംഭിച്ച സിബിഐ അന്വേഷണത്തിന്‍റെ അവസാന കേസുകളിലും പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കികൊണ്ട് സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയതോടെ സോളാര്‍ പീഢന കേസുകളെല്ലാം ഭരണകൂടത്തിന്‍റെ ഒത്താശയോടെ സരിത കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിരിക്കുകയാണ്. സോളാർ പീഡന കേസില്‍ അവശേഷിച്ച പ്രതികളായ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും ക്ലീൻ ചീറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ട് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയതോടെ സർക്കാർ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി.
കേരളാ പൊലീസ് അരിച്ചു പെറുക്കിയിട്ടും കിട്ടാത്ത തെളിവുകള്‍ തേടി കേസന്വേഷണം സിബിഐയെ ഏൽപ്പിച്ചിട്ടും സിപിഎം ഗൂഢാലോചന വിജയിച്ചില്ല. മുറിയടച്ചു പ്രകൃതിവിരുദ്ധ ബന്ധം നടത്തിയെന്ന് സരിത ആരോപിച്ച ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ്ഹൗസിൽ പോലം ഇല്ലായിരുന്നുവെന്നാണ് സിബിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; സരിതയുടെ സാരി ഫോറിന്‍സിക് പരിശോദനക്ക് അയച്ചിട്ട് യാതൊരു തെളിവും സിബിഐക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലത്രേ. സോളാർ കേസിൽ പരാതി വ്യാജമെന്ന് റിപ്പോർട്ട് കോടതിയില്‍ സമർപ്പിച്ചു അവസാന പ്രതികളേയും കുറ്റവിമുക്തരാക്കി സിബിഐ സംഘം തലയൂരുമ്പോള്‍ ഇനി മാപ്പു പറയേണ്ടത് പിണറായിയും സംഘവും.
വൻവിവാദമായ സോളാർ പീഡന കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് അബ്ദുള്ളക്കുട്ടി പീഡിപിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. സോളാർ പീഡനത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസണിത്. എന്നാല്‍, ഈ ആരോപണത്തില്‍ തെളിവുകളില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, കെ സി വേണുഗോപാല്‍ എന്നിവർക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.
സോളാർ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയർന്നത്. പരാതിയിൽ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സർക്കാർ കേസ് സിബിഐക്ക് കൈമാറിയത്. എന്നാല്‍, പീഡന കേസിൽ തെളിവില്ലെന്ന് കണ്ടെത്തിയാണ് അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാര്‍, കെ സി വേണുഗോപാല്‍ എന്നിവർക്ക് സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയത്.