നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ  ഡല്‍ഹിയൂണിവേഴ്സിറ്റി അദ്ധ്യാപകര്‍

Print Friendly, PDF & Email

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ രാജ്യത്തെ ഒന്നാം നമ്പര്‍ ബ്രഷ്ടാചാര്യ( അഴിമതിക്കാരന്‍) ആയിരുന്നുവെന്ന് പറഞ്ഞ് അപഹസിച്ച് പ്രസ്താവനയിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹി സര്‍വകലാശാലയിലെ ഒരു കൂട്ടം അധ്യാപകര്‍ രംഗത്ത്. സര്‍വകലാശാലയിലെ 207 അധ്യാപകരാണ് മുന്‍ പ്രധാനമന്ത്രിക്കെതിരായ നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ അപലപിച്ച് പ്രസ്താവന ഇറക്കിയത്.

അപകീര്‍ത്തികരവും കള്ളവുമായ പരാമര്‍ശങ്ങളാണ് നരേന്ദ്ര മോദി നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇത്ര കണ്ട് നിലവാരത്തകര്‍ച്ചയുള്ള ഒരു പ്രധാനമന്ത്രി ഉണ്ടാകില്ലെന്നും അധ്യാപകര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. അദ്ദേഹത്തിനെതിരെ ഒരു പ്രധാനമന്ത്രി തന്നെ അപഹാസ്യമായി സംസാരിക്കുന്നതിലൂടെ ആ പദവിയുടെ അന്തസ്സ് തന്നെ കളഞ്ഞു കുളിച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ ടെലികമ്മ്യൂണിക്കേഷന്‍ വിപ്ലവവും കാര്‍ഗില്‍ യുദ്ധവും മുന്‍നിര്‍ത്തിയായിരുന്നു അധ്യാപകരുടെ പ്രതിഷേധക്കുറിപ്പ്. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ ഒരു ദശാബ്ദത്തിനു ശേഷം ഉണ്ടായ കാര്‍ഗില്‍ യുദ്ധ വിജയം ആഘോഷിച്ച് സൈനികര്‍ രാജീവ് ഗാന്ധിക്കും ബോഫോഴ്‌സ് തോക്കിനും ജയിവിളിക്കുന്നത് നാം കണ്ടു. ആത്യാധുന ടെലികോ ശൃംഗലയാല്‍ രാജ്യം ഇന്ന് ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ടെലികോം രംഗത്ത് രാജീവ് ഗാന്ധിയുടെ ദീര്‍ഘവീക്ഷണമുള്ള നയങ്ങള്‍ കൊണ്ടാണ്. ഇന്ന് ട്രെയിന്‍ യാത്ര സുഖകരമായെങ്കില്‍ അതിനു കാരണം രാജീവ് ഗാന്ധിയുടെ ദീര്‍ഘവീക്ഷണമാണ്… ഇന്ന് ദശലക്ഷം കോടികളുടെ വിദേശപണം ഏടി മേഖലകളില്‍ നിന്ന് ഇന്ത്യക്ക് വരുന്നുണ്ടെങ്കില്‍ അതിനുകാരണം രാജീവ് ഗാന്ധിയാണ്. ഐടിമേഖലയില്‍ രാജീവ് ഗാന്ധി നടത്തിയ ദീര്‍ഘവീക്ഷണമുള്ള നടപടികളാണ് രാജ്യം ഇന്നനുഭവിക്കുന്ന പല സൗകര്യങ്ങള്‍ക്കും കാരണം എന്ന് അദ്ധ്യാപകര്‍ പ്രസ്ഥാവനയില്‍ ചൂണ്ടികാട്ടുന്നു. നരേന്ദ്ര മോദിയെപ്പോലെ താഴ്ന്ന നിലവാരം പുലര്‍ത്താന്‍ മറ്റൊരു പ്രധാനമന്ത്രിക്കും സാധിക്കില്ലെന്നും അധ്യാപകര്‍ കുറ്റപ്പെടുത്തുന്നു.