ലൗ ജിഹാദുമായെത്തുന്നവരേയും പശുവിനെ കൊല്ലുന്നവരേയും കഴുത്തുവെട്ടണമെന്ന് സ്വാധി ബാലിക സരസ്വതി

Print Friendly, PDF & Email

കേരളത്തില്‍ ലൗ ജിഹാദുമായെത്തുന്നവരേയും പശുവിനെ കൊല്ലുന്നവരേയും കഴുത്തുവെട്ടണമെന്ന വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതി. കാസര്‍ഗോഡ് ബദിയടുക്കയില്‍ നടന്ന വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സ്വാധിയുടെ വിവാദ പ്രസ്താവന. ഒരു ലക്ഷം രൂപ വരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍കൂടി വാങ്ങി തങ്ങളുടെ സഹോദരിമാര്‍ക്ക് സമ്മാനിക്കുക. ലൗ ജിഹാദികളെ ഇതുപയോഗിച്ച് വേണം കൊല്ലാനെന്നും സ്വാധി സരസ്വതി പറഞ്ഞു. പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങള്‍. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ, അതുകൊണ്ട് തന്നെ ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും അതേ വാളുപയോഗിച്ച് വെട്ടണമെന്നും അവര്‍ കൂട്ടിചേര്‍ത്തു.