വീണ വിജയന്‍റെ കമ്പനിയില്‍ നടന്നത് അടിമുടി ദുരൂഹ ഇടപാടുകള്‍.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കില്‍ നടന്നത് അടിമുടി ദുരൂഹ ഇടപാടുകള്‍. കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശാനുസരണം രജിസ്ട്രാർ ഓഫ് കമ്പനീസ് (ആര്‍ഒസി) നടത്തിയ അന്വേഷണത്തിന്‍റെ നിർണായക റിപ്പോർട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വീണാ വിജയനും അവരുടെ കമ്പനിയായ എക്സാലോജിക്കും സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടിയായി വന്‍ തുക കൈപറ്റിയത് വിവാദമാതോടെ ആര്‍ഒസി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദ അന്വേഷണം വേണമെന്ന ആര്‍ഒസിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനെ തുടര്‍ന്ന് ബെംഗളൂരു ആര്‍ഒസി നടത്തിയ അന്വേഷണത്തിലാണ് വീണാ വിജയനും എക്സാലോജിക്കും നടത്തിയത് സംമ്പൂര്‍ണ്ണ ദുരൂഹ ഇടപാടുകളായിരുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്.
സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് വീണാവിജയന്‍റെ അവകാശ വാദം തെളിയിക്കുന്നതിന് ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനിയില്ലെന്നാണ് ബെംഗളൂരു ആർഒസിയുടെ കണ്ടെത്തൽ. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്സാലോജിക് കൈമാറിയത്. സോഫ്റ്റ് വെയര്‍ സർവീസ് ആവശ്യപ്പെട്ട് സിഎംആർഎൽ പരസ്യം നൽകിയതിന്‍റെയോ ഇടപാടിന് മുമ്പോ, ശേഷമോ സിഎംആർഎല്ലോ, എക്സാലോജിക്കോ നടത്തിയ ആശയവിനിമയത്തിന്‍റേയോ രേഖകൾ സമർപ്പിച്ചില്ലെന്നാണ് ബെംഗളൂരു ആര്‍ഒസി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സിഎംആർഎൽഉമായി എക്സാലോജിക്ക്-നടത്തിയ ഇടപാടിന്‍റെ. കരാർ പോലും എക്സാലോജിക്കിനോ, സിഎംആർഎല്ലിനോ ഹാജരാക്കാനായില്ല. കിട്ടിയ പണത്തിന് ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് ബെംഗളൂരൂ ആർഒസിക്ക് നൽകിയ മറുപടിയിൽ എക്സാലോജിക്ക് ആകെ വിശദീകരിക്കുന്നത്. എന്തിന് പണം കിട്ടിയെന്നതിന് ഒരു തെളിവും എക്ലാലോജിക്ക് ഹാജരാക്കിയിട്ടില്ലെന്നാണ് ആര്‍ഒസിയുടെ കണ്ടെത്തൽ.
കമ്പനീസ് ആക്ട് 2013 പ്രകാരം, കമ്പനികാര്യ ഇടപാടുകളിൽ തട്ടിപ്പ് നടത്തുന്നതിന് എതിരെയുള്ള സെക്ഷൻ 447, രേഖകളിൽ കൃത്രിമത്വം കാണിച്ചതിനെതിരെയുള്ള സെക്ഷൻ 448, എന്നീ വകുപ്പുകൾ പ്രകാരം എക്സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നാണ് ബെംഗളൂരു ആർഒസിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്. തടവും പിഴശിക്ഷവും കിട്ടാവുന്ന വകുപ്പുകൾ ആണിത്. സർക്കാർ ഓഹരിയുള്ള കമ്പനിയാണ് സിഎംആര്‍എൽ. കമ്പനീസ് ആക്ട് പ്രകാരം, റിലേറ്റഡ് പാർട്ടിയുമായി ഇടപാട് നത്തുമ്പോൾ അത് ബോർഡിനെ അറിയിക്കണം. ഇവിടെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായുള്ള ഇടപാട് സിഎംആര്‍എൽ ബോർഡിനെ അറിയിച്ചിരുന്നില്ല. ഇത് സെക്ഷൻ 188ന്റെ ലംഘനമാണ്.
നൽകാത്ത സേവനത്തിനാണ് എക്സാലോജിക്ക് പണം കൈപ്പറ്റിയതെന്ന ആദായനികുതി ഇൻറ്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിലെ കണ്ടെത്തലുകൾ തന്നെയാണ് ആര്‍ഒസി റിപ്പോർട്ടിലുമുള്ളത്. അതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കക്ഷികളില്‍ നിന്ന് വിശദീകരണം ചോദിക്കാതെ ഇൻറ്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിടുകയായിരുന്നു എന്നായിരുന്നു. എക്സാലോജിക്കിന്റെ ഭാഗം കേൾക്കാതെയാണ് ഇൻറ്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിട്ടത് എന്നായിരുന്നു തുടക്കം മുതൽ മുഖ്യമന്ത്രിയുടേയും സിപിഎമ്മിൻറെയും പ്രധാന വാദം. എന്നാല്‍ ഒആര്‍സിയുടെ ഒരു ചോദ്യങ്ങള്‍ക്കും വീണാ വിജയനോ സിഎംആർഎൽനോ വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ പ്രതിക്കൂട്ടിലായിരിക്കുകയാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയും.