പ്രവാസി ഭാരതീയരുടെ ശ്രദ്ധയ്ക്ക് : “പ്രവാസി സ്റ്റാറ്റസ് (NRI)”
പ്രവാസി ഭാരതീയരുടെ ശ്രദ്ധയ്ക്ക് : ആദായനികുതി വെട്ടിപ്പ് തടയുന്നത് ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായി , 181 ദിവസത്തിന് താഴെ ഭാരതത്തിൽ താമസിക്കുന്നവർക്ക് മാത്രം “പ്രവാസി സ്റ്റാറ്റസ് (NRI )” .
എന്‍.ആര്‍.ഐ സ്റ്റാറ്റസ് ലഭിച്ചവര്‍ വിദേശത്ത് സമ്പാദിക്കുന്ന ആസ്തി വെളിപ്പെടുത്തുകയോ ഇന്ത്യയില്‍ ആദായനികുതി അടയ്ക്കുകയോ വേണ്ട. എന്നാല്‍, 181 ദിവസത്തിലേറെ ഇന്ത്യയില്‍ തന്നെ ചെലവിടുകയും ആദായനികുതി അടയ്‌ക്കേണ്ട വേളയില്‍ പ്രവാസിയാണെന്ന് ചൂണ്ടിക്കാട്ടി നികുതിബാധ്യത ഒഴിവാക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നടപടിയെടുക്കാനുള്ള നീക്കം ഉണ്ടാകുമെന്ന് ആദായ നികുതി വകുപ്പ്.
അതിനായി ഇന്ത്യയില്‍ താമസിച്ചതിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്ന് വകുപ്പ് പറയുന്നു. ഇപ്പോൾ 2014-15 മുതല്‍ 2022-23 സാമ്പത്തിക വര്‍ഷം വരെയുള്ള വിവരങ്ങളാണ് ആദായനികുതി വകുപ്പ് തേടുന്നത്. 181 ദിവസത്തിലധികം ഭാരതത്തിൽ താമസിച്ചിട്ടുണ്ടെങ്കിൽ വരുമാനത്തിനുള്ള ആദായനികുതി അടയ്ക്കണം. 1കൂടാതെ NRI സ്റ്റാറ്റസ് നഷ്ടപ്പെടാനും സാധ്യത. കൊവിഡ് പശ്ചാത്തലത്തിലും തുടര്‍ന്നും നിരവധി ഭാരതീയർ ഇവിടെ താമസിച്ചുവെന്നും ആദായ നികുതി അടയ്ക്കാതിരിന്നിട്ടുണ്ടെന്നും വകുപ്പ് കാണുന്നുണ്ട്. ഇത് വലിയ ബാധ്യതയാകുമെന്ന് നികുതി വിദഗ്ദ്ധരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും ചൂണ്ടിക്കാട്ടുന്നു. പാസ്‌പോര്‍ട്ടിലെ സ്റ്റാംപിംഗ് പ്രവാസികള്‍ക്ക് വിദേശത്ത് കഴിഞ്ഞതിന്റെ തെളിവായി കാട്ടാവുന്നതാണ്. എന്നാല്‍, നിരവധി രാജ്യങ്ങളില്‍ സ്റ്റാംപിംഗ് ആവശ്യമില്ലെന്നത് ഈ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകും എന്നും വിദഗ്ദർ പറയുന്നു.