വന്ദേ ഭാരത് എക്സ്പ്രസ്: രാജ്യത്തിന്‍റെ ഗതാഗത രംഗത്ത് പുതുയുഗ പിറവി.
രാജ്യത്തെ ആദ്യ സെമി ഹൈസ്പിഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് 2019 ഫെബ്രുവരി 15 ന് ന്യൂ ഡൽഹി-കാൻപൂർ-അലഹബാദ്-വാരാണസി ആരംഭിച്ചതോടെ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ മാത്രമല്ല ഇന്ത്യയുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ രംഗത്തും ഒരു പുതുയുഗത്തിന്‍റെ നാന്ദികുറിക്കലായിരുന്നു. ആരംഭിച്ചു വളരെ പെട്ടന്നു തന്നെ ജനപ്രീതി നേടിയവന്ദേ ഭാരത് ട്രെയിന്‍ പരന്പരയിലെ അഞ്ചാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തെതുമായ വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തതോടെ അതിവേഗ യാത്ര പാതയിലേക്ക് ദക്ഷിണേന്ത്യയും കടന്നിരിക്കുകയാണ്. മൂന്നുവർഷത്തിനകം രാജ്യത്തിന്റെ നാനാഭാഗത്തേക്കും നാനൂറ് വന്ദേ ഭാരത് തീവണ്ടികൾ ഓടിക്കാനുള്ള ബ്രഹത് പദ്ധതിയുടെ ഭാഗമായാണ് ദക്ഷിണേന്ത്യയിലേക്കുള്ളു ഈ കടന്നുവരവ്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വപ്നപദ്ധതിയാണിത്.
സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തഞ്ചാണ്ടു പിന്നിടുമ്പോൾ വികസിത രാജ്യങ്ങൾക്കൊപ്പമെത്തും വിധം ഇന്ത്യൻ ജനജീവിതത്തിന്‍റെ വേഗതയും നിലവാരവും വർധിപ്പിക്കാനാണ് വന്ദേ ഭാരത് ട്രെയിന്‍ കൊണ്ട് കേന്ദ്ര ഗവണ്മെന്റും റെയിൽവേ വകുപ്പും ലക്ഷ്യം വക്കുന്നത്. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒന്നോ രണ്ടോ അതിവേഗ തീവണ്ടികളെകുറിച്ചല്ല, മറിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്കും അതിവേഗ തീവണ്ടികൾ ഓടിക്കാൻ കഴിയുന്നതും നാടിന്റെ തലവര മാറ്റുന്നതുമായ ഒരു വൻകിട പദ്ധതി ആണിത്. ആദ്യം ഒന്നോ രണ്ടോ റൂട്ടിൽ പരീക്ഷണാർത്ഥം ഓടിച്ച് വിജയിപ്പിച്ച ശേഷം വന്ദേ ഭാരത് തീവണ്ടികൾ രാജ്യത്തൊട്ടാകെ യുദ്ധകാലാടിസ്ഥാനത്തിൽ വ്യാപിപ്പിക്കാനാണ് റെയില്‍വേ നീക്കം നടത്തുന്നത്.
2015 ലാണ് അതിവേഗ തീവണ്ടികളെപ്പറ്റിയുള്ള ആലോചന തുടങ്ങിയത്. വന്ദേഭാരത് എന്ന് പേരിട്ട ആദ്യ രണ്ട് ഹൈ സ്പീഡ് തീവണ്ടികൾ 2019ൽ ഓടിത്തുടങ്ങി. ഒന്ന് ന്യൂദൽഹി – വാരാണസി റൂട്ടിൽ. മറ്റൊന്ന് ന്യൂ ദൽഹി – കാത്ര റൂട്ടിലും. രണ്ടും വൻവിജയമായി എന്നുമാത്രമല്ല യാത്രക്കാരുടെ പ്രിയ വാഹനമായി മാറുകയും ചെയ്തു. എന്നാൽ കോവിഡ് പിടിമുറുക്കിയതിനാൽ മറ്റു പദ്ധതികളെന്നപോലെ, കൂടുതൽ വന്ദേഭാരത് തീവണ്ടികൾ ഓടിക്കാനുള്ള ശ്രമവും മന്ദഗതിയിലായി. രണ്ടുവർഷക്കാലം മനുഷ്യരാശിയെ പിടിച്ചുലച്ച കോവിഡ് വിട്ടുമാറിയതോടെ വന്ദേഭാരത് കോച്ചുനിർമ്മാണവും പാത നവീകരിക്കലും മറ്റും വേഗത്തിലായി. ആ സാഹചര്യത്തിലാണ് മൂന്നുവർഷത്തിനകം നാനൂറ് വന്ദേ ഭാരത് തീവണ്ടികൾ ഓടിക്കാനുള്ള സ്വപ്നപദ്ധതി ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചത്. അതിന്‍റെ ഭാഗമായാണ് വന്ദേഭാരത് എക്സ്പ്രസ്സിന്‍റെ അഞ്ചാമത്തെ സര്‍വ്വീസുമായി ദക്ഷിണ ഭാരതത്തിലേക്കുള്ള കടന്നുവരവ്.
രാജ്യത്തെ വ്യവസായ കേന്ദ്രങ്ങളിലൊന്നായ ചെന്നൈയും രാജ്യത്തെ സിലിക്കണ്‍വാലിയും സ്റ്റാർട്ടപ്പ് ഹബ്ബും ആയ ബംഗളൂരുവും പ്രശസ്ത ടൂറിസ്റ്റ് നഗരമായ മൈസൂരുവും തമ്മിലുള്ള അകലം കുറച്ചകൊണ്ടായിരിക്കും ദക്ഷിണേന്ത്യയിലെ വന്ദേഭാരത് ഓടുക. പൂർണ്ണ ശേഷിയിൽ ഓടുകയാണെങ്കിൽ, വെറും മൂന്ന് മണിക്കൂറിനുള്ളിൽ ട്രെയിനിന് ബെംഗളൂരുവിൽ നിന്ന് ചെന്നൈയെ തൊടാൻ കഴിയുമെന്ന് റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ വേഗത കൂടിയ ട്രെയിനുകളില്‍ ഒന്നായ ശതാബ്ദി എക്സപ്രസ്ന് നിലവില്‍ 7.30 മണിക്കൂര്‍ ആണ് മൈസൂരില്‍ നിന്ന് ചെന്നൈയിലേക്ക് ഓടിയെത്താന്‍ എടുക്കുന്നതെങ്കില്‍ ആരംഭഘട്ടത്തില്‍ വന്ദേഭാരത് ആറ് മണിക്കൂറുകള്‍ കൊണ്ട് ഈ ദൂരം ഓടിതീര്‍ക്കും. ക്രമേണ നാലുമണിക്കൂര്‍ സമയത്തിനുള്ളില്‍ മൈസൂരില്‍ നിന്ന് ചെന്നൈലേക്കുള്ള 500 കി.മീറ്റര്‍ ദൂരം വന്ദേഭാരത് ട്രയിനിന് ഓടിയെത്താന്‍ വേണ്ടി വരുകയുള്ളൂ എന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
ചെന്നൈ-ബെംഗളൂരു-മൈസൂർ ട്രെയിൻ ടിക്കറ്റ് നിരക്ക് ഇക്കോണമി ക്ലാസിന്റെ അല്ലെങ്കിൽ എ/സി ചെയറിന്റെ നിരക്ക് 921 രൂപ മുതലാണ്, അതേസമയം എക്‌സിക്യൂട്ടീവ് ക്ലാസിന് 1,880 രൂപയാണ് നിരക്ക്. മൈസൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇക്കോണമിക്ക് 368 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 768 രൂപയുമാണ് നിരക്ക്. ഐആർസിടിസി വെബ്‌സൈറ്റിൽ ബുക്കിംഗ് ഉടൻ ആരംഭിക്കും. ഇന്ത്യയിലെ മറ്റ് എക്സ്പ്രസ്, ഹൈസ്പീഡ് ട്രെയിനുകളിൽ നിന്ന് വന്ദേ ഭാരത് എക്സ്പ്രസ്നെ വ്യത്യസ്തമാക്കുന്ന ചില സവിശേഷതകൾ ഉണ്ട് അവ ഏതെല്ലാമാണെന്ന് പരിശോദിക്കാം.
ആദ്യ തീവണ്ടിയുടെ കോച്ചുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്‌തെങ്കിലും ഉടൻതന്നെ മെയ്ക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ചെന്നൈയിലെ ഐസിഎഫിൽ (ഇന്റഗ്രൽ കോച്ച് ഫാക്ടറി) അത്യാധുനിക കോച്ചുകളുടെ നിർമ്മാണം ആരംഭിച്ചു .വീലുകളും അനുബന്ധ സാമഗ്രികളും ബംഗളുരുവിൽ റെയിൽവേയുടെ ഉടമസ്ഥതയിലുളള റെയിൽ വീൽ ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്.
തുടക്കത്തില്‍ 100 കോടിയിലേറെ നിര്‍മ്മാണചിലവു വന്നിരുന്ന ഓരോ വന്ദേഭാരത് ടെനിനും നിര്‍മ്മാണം കൂടിയതോടെ ചിലവ് 20 ശതമാനം കുറഞ്ഞിരിക്കുകയാണ്. ഓരോ ഓരോ മാസവും തയ്യാറാകുന്ന ഓരോ ബാച്ചിലും ആവശ്യമായ നവീകരണം ഉറപ്പാക്കിയാണ് ചെന്നൈയിലെ ഐസിഎഫിൽ കോച്ചുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്. അതുകൊണ്ടു തന്നെ കാലത്തിനനുസരിച്ച മാറ്റങ്ങളോടെയായിരിക്കും ഓരോ പുതിയ കംന്പാര്‍ട്ടുമെന്‍റുകളും പുറത്തിറങ്ങുക.

തീവണ്ടിയുടെ ബാഹ്യരൂപം ഒരു എയറോ ഡൈനാമിക് ഡിസൈൻ ആണ് വന്ദേഭാരത് ട്രെയിനിനുള്ളത്. ഇത് വായുവിന്‍റെ ഫ്രക്‍ഷന്‍ കുറച്ച് വേഗത കൈവരിക്കുവാന്‍ ട്രെയിനിനെ സഹായിക്കുന്നു.
അത്യാധുനിക സുരക്ഷാ ഫീച്ചറായ കവാച്ച് സാങ്കേതിക വിദ്യയാണ് ഇതിനുള്ളത്. ട്രെയിൻ കൂട്ടിയിടികൾ ഒഴിവാക്കാൻ സഹായിക്കുന്ന തദ്ദേശീയമായി വികസിപ്പിച്ച സംവിധാനമാണ് കവാച്ച് സാങ്കേതികവിദ്യ.
ഇതിന്റെ പ്രവർത്തന വേഗത മണിക്കൂറിൽ 160 കിലോമീറ്ററാണ്. അത്യാധുനിക സസ്പെൻഷൻ സംവിധാനത്തോടൊപ്പം ട്രാക്ഷൻ മോട്ടോറുകളും ബോഗികൾ പൂർണ്ണമായും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇത് ഓട്ടം സുഗമവും സുരക്ഷിതവുമാക്കുന്നു.
ഇതിന് ഓരോ അറ്റത്തും ഒരു ഡ്രൈവർ ക്യാബിൻ ഉണ്ട്, ഇത് സ്റ്റേഷനുകൾ അവസാനിപ്പിക്കുമ്പോൾ വേഗത്തിൽ തിരിയാൻ സഹായിക്കുന്നു.
എല്ലാ ക്ലാസുകളിലും ചാരിയിരിക്കുന്ന സീറ്റുകൾ ഉണ്ട്, എക്സിക്യൂട്ടീവ് കോച്ചുകളിൽ 180-ഡിഗ്രി കറങ്ങുന്ന സീറ്റുകളും സജ്ജീകരിച്ചിരിക്കുന്നു. ഈ ഭ്രമണ സീറ്റുകൾ യാത്രയുടെ ദിശയിൽ വിന്യസിക്കാനാകും.
എഫ്ആർപി ഉപയോഗിച്ചുള്ള സീറ്റുകൾ
വന്ദേ ഭാരത് ട്രെയിനുകൾക്കായി തയ്യാറാക്കിയിരിക്കുന്ന ഈ സീറ്റുകൾ ഫൈബർ റൈൻഫോഴ്സ്ഡ് പോളിമർ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സുഖപ്രദമായതിനൊപ്പം യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും ഈ സീറ്റുകൾ സഹായിക്കും.
32 ഇഞ്ച് സ്‌ക്രീനുകൾ യാത്രക്കാർക്ക് ഓഡിയോ-വിഷ്വൽ യാത്രക്കാരുടെ വിവരങ്ങൾ നൽകുകയും അവർക്ക് ഇൻഫോടെയ്ൻമെന്റ് നൽകുകയും ചെയ്യുന്നു. ട്രെയിനിൽ വികലാംഗർക്ക് അനുയോജ്യമായ വാഷ്‌റൂമുകളും സീറ്റ് ഹാൻഡിൽ ബ്രെയിലിയിലുമാണ് സീറ്റ് നമ്പറുകൾ.റിയർവ്യൂ ക്യാമറകൾ ഉൾപ്പെടെ കോച്ചിന് പുറത്ത് നാല് പ്ലാറ്റ്ഫോം സൈഡ് ക്യാമറകളുണ്ട്.
നൂതനമായ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഏകദേശം 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്നു. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം മികച്ച ആക്സിലറേഷനിലേക്കും ഡിസെലറേഷനിലേക്കും ഒരുപാട് മുന്നോട്ട് പോകുന്നു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടെങ്കിൽ, ലോക്കോ പൈലറ്റിനും ട്രെയിൻ ഗാർഡിനും പരസ്പരം ആശയവിനിമയം നടത്താനും യാത്രക്കാരുമായി ആശയവിനിമയം നടത്താനും കഴിയും.
ട്രെയിനിന്റെ ഭാഗങ്ങൾ കൂടുതലും ഇന്ത്യയിൽ നിർമ്മിച്ചതാണ്, ഓട്ടോമാറ്റിക് ഡോറുകൾ, ഫയർ സെൻസറുകൾ, സിസിടിവി ക്യാമറകൾ, ഓൺ-ബോർഡ് വൈഫൈ സൗകര്യങ്ങൾ, മൂന്ന് മണിക്കൂർ ബാറ്ററി ബാക്കപ്പ്, ജിപിഎസ് എന്നിവയും ഉണ്ട്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കോച്ചുകൾക്ക് ഭാരം കുറവാണ്. വിശാലമായ ജാലകങ്ങൾ യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ കൂടുതല്‍ സുന്ദരമാക്കുന്നു, കോച്ചുകളിൽ ബാഗേജുകൾക്ക് കൂടുതൽ ഇടമുണ്ട്. കൂടാതെ സാധാരണക്കാര്‍ക്കും താങ്ങാന്‍ കഴിയുന്ന ചാര്‍ജ് മാത്രമാണ് വന്ദേഭാരത് ട്രെയിനുകള്‍ക്കും ഉള്ളത്. ഇതെല്ലാം കൊണ്ടാണ് വന്ദേഭാരത് ട്രെയിനുകള്‍ ഓട്ടം ആരംഭിച്ച് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ യാത്രക്കാരുടെ പ്രിയപ്പെട്ട ട്രെയിനായി മാറിയത്.