ഗവര്‍ണര്‍ പൊട്ടിത്തെറിച്ചു… ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു!!!.
സമസ്ത വേദിയിൽ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തിൽ രൂക്ഷവിമര്‍ശനവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല ഇത്തരം നടപടികളെന്നും വേദിയിൽ വച്ച് പെണ്‍കുട്ടിയെ അപമാനിക്കുകയായിരുന്നുവന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പെണ്‍കുട്ടികളെ വീട്ടകങ്ങളിൽ തളയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ വിഷയത്തിൽ മൊത്തം രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹവും പുലര്‍ത്തുന്ന മൗനം കേരള സമൂഹത്തിന് ഒട്ടും ചേരുന്നതല്ല. ഈ മൗനത്തില്‍ താന്‍ അസ്വസ്ഥനാണ്. പെൺകുട്ടിയുടെ മനോവീര്യം തകർക്കുന്ന നടപടിയിൽ സ്വമേധായാ കേസെടുക്കണം. ഇക്കാര്യത്തിൽ ഭരണഘടനാ സ്ഥാപനങ്ങൾ ശക്തമായി പ്രതികരിക്കാൻ തയ്യാറാവണം. പെൺകുട്ടിയുടെ അന്തസിനെ തകർത്തതിന് കേസെടുക്കണം എന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സമസ്തയുടെ സ്ത്രീ വിവേചനത്തിനെതിരെ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ പൊട്ടിതെറിച്ചതിനു പിന്നാലെ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു കൊണ്ട് സമസ്ത സെക്രട്ടറിയ്ക്ക് നോട്ടീസ് അയച്ചു. പരിപാടികളുടെ സംഘാടകന്‍ എന്ന നിലയിലാണ് സമസ്ത സെക്രട്ടറിയ്ക്ക് എതിരായ നടപടി. പെരിന്തല്‍മണ്ണ പൊലീസിനോടും, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും അടിയന്തര റിപ്പോര്‍ട്ട് തേടി.
പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള പാതിരാമണ്ണില്‍ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ ആയിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടായത്. സമസ്തയുടെ മുതിര്‍ന്ന നേതാവ് എംടി അബ്ദുള്ള മുസ്ലിയാരായിരുന്നു വേദിയിലേക്ക് പെണ്‍കുട്ടിയെ വിളിച്ച വ്യക്തിയെ ആക്ഷേപിച്ച് സംസാരിച്ചത്. ‘പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പൊതുവേദിയില്‍ വരികയോ? ആരാടോ അവരെ ഇങ്ങോട്ട് വിളിച്ചത് മേലാല്‍ ഇത് ആവര്‍ത്തിക്കരുത്’ എന്നായിരുന്നു എംടി അബ്ദുള്ള മുസ്ലിയാരുടെ പൊതുവേദിയിലെ ആക്രോശം.
ഇത്തരക്കാരാണ് ഇസ്ലാമോഫോബിയയാണ് ഉണ്ടാക്കുന്നത്. ഈ വിവാദത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ പുലര്‍ത്തി പോരുന്ന മൗനം കാരണമാണ് ഇതേക്കുറിച്ച് തനിക്ക് പ്രതികരിക്കേണ്ടി വരുന്നത് എന്ന് ഗവര്‍ണര്‍ പറഞ്ഞു. പഠനത്തിൽ മികവ് പുലര്‍ത്തിയതിന് പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയ പെണ്‍കുട്ടിയെ ആണ് ഇറക്കിവിട്ടത്. എന്ത് തരം സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അവര്‍ ആയിരം മദ്രസകൾ നടത്തുന്നുണ്ടാവും പക്ഷേ അതൊന്നും ഒരു കൊച്ചു പെണ്‍കുട്ടിയെ അപമാനിക്കാനുള്ള കാരണമായി കാണാനാവില്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഭരണഘടനയാണ് ഇവിടുത്തെ ജീവിതത്തിന് അടിസ്ഥാനം. അല്ലാതെ ഖുര്‍ ആൻ അല്ല. ആ ഭരണഘടനയ്ക്ക് വിധേയമായും അതിൻ്റെ മൂല്യങ്ങൾ ഉയര്‍ത്തി പിടിച്ചുമാണ് എല്ലാവരും ജീവിക്കേണ്ടത്. ഈ വിഷയത്തിൽ കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാവരും പ്രതികരിച്ചിരുന്നുവെങ്കിൽ ഇതേക്കുറിച്ച് താൻ സംസാരിക്കേണ്ട കാര്യമുണ്ടാവില്ലായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
സമസ്ത വേദിയിൽ അപമാനിക്കപ്പെട്ട പെണ്‍കുട്ടിയെ താൻ അഭിനന്ദിക്കുന്നു. അങ്ങനെയൊരു കടുത്ത സാഹചര്യത്തിൽ ആ പ്രായത്തിലുള്ള ഏതൊരു കുട്ടിയും വേദിയിൽ തളര്‍ന്നു വീണേനെ. ഇതേ ആള്‍ക്കാരാണ് പെണ്‍കുട്ടികള്‍ക്കായി ഹിജാബ് ക്യാംപയിന്‍ നടത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായല്ല ഇവര്‍ പ്രതിഷേധിക്കുന്നതെന്നും പെണ്‍കുട്ടികളുടെ ഉന്നമനം തടയാനാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹിജാബ് വിവാദത്തിലൂടെ മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടികളെ പിന്നോടടിക്കാനുള്ള ഗൂഢാലോചനയാണ് ഒരു വിഭാഗം നടത്തുന്നത് എന്നും ഗവര്‍ണര്‍ ആരോപിച്ചു.
https://www.facebook.com/100007011542250/videos/521951426075743/