രാഹുല്‍ വയനാട്ടിലേക്ക്
ഒരാഴ്ചത്തെ അനിശ്ചിതത്തത്തിനൊടുവില്‍ അവസാനം തീരുമാനമായി. കോണ്‍ഗ്രസ് പ്രസിഡന്റ് വയനാട് ലോകസഭാ മണ്ഡലത്തില്‍ നിന്നു തന്നെ മത്സരിക്കും. ഇന്നു പതിനൊന്നു മണിക്കാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ എകെആന്ണി രാഹുല്‍ന്റെ സ്ഥാനാര്‍ത്ഥിത്വo പ്രഖ്യാപിച്ചത്.
മൂന്നു തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ സംഗമ സ്ഥാനമാണ് വയനാട് എന്നതു തന്നെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വയനാടിനെ തിരഞ്ഞെടുക്കാന്‍ കാരണം എന്ന് എകെ ആന്റണി പത്രസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ഈ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം ഹര്‍ഷാരവങ്ങളോടെ ആണ് സംസ്ഥാനത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തത്. എന്നാല്‍ ദേശീയ തലത്തില്‍ ബിജെപിയെ നേരിടുന്നു എന്ന് പറയുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഇവിടെ ഇടതുപക്ഷത്തെ നേരിടുന്നത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കേരളമുഖ്യമന്ത്രി പിണറായി വിജയന് ചോദിച്ചു.
തിരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ്സിന് മേധാവിത്വം ലഭിക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 200നുമേല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് നേടണം. വടക്കേ ഇന്ത്യയില്‍ പ്രഭാവം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിന് തെക്കെ ഇന്ത്യയെ ആശ്രയിക്കുകയേ അതിനുമാര്ഗ്ഗമുള്ളു. വടക്കേ ഇന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ്സിന് 150 സീറ്റിനു മുകളില്‍ നേടാന്‍ കഴിയുമെന്ന പ്രതീക്ഷ കോണ്‍ഗസ്സ് നേതൃത്വത്തിനു പോലുമില്ല. പിന്നെ പ്രതീക്ഷ തെക്കേ ഇന്ത്യആണ്. ഏറ്റവും ചുരുങ്ങിയത് 50 ഓളം സീറ്റുകള്‍ തെക്കെ ഇന്ത്യയില്‍ നിന്നു നേടാന്‍ കോണ്ഗ്രസ്സിനായാല് ഒരു പക്ഷെ അടുത്ത പ്രധാനമന്ത്രി പട്ടം കോണ്‍ഗ്രസ്സിനു ലഭിക്കുവാനുള്ള സാധ്യത പതിന്മമടങ്ങ് വര്‍ദ്ധിക്കും എന്നാണ് കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍. അത് സാദ്ധ്യമാകണമെങ്കില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ പ്രകടനം വിജിയിപ്പിച്ചേ മതിയാവൂ. ഇതാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മത്സരിക്കുവാന്‍ തെക്കെ ഇന്ത്യയിലേക്ക് വരുവാന്‍ പ്രധാന കാരണം.
തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്ര പദേശ് തെലുങ്കാന എന്നിവിടങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുവാന്‍ കോണ്‍ഗ്രസ്സിനു കഴിയില്ല എന്ന ബോധ്യം അവര്‍ക്കുണ്ട് പിന്നെ അവശേഷിക്കുന്നുത് കേരളം, കര്‍ണ്ണാടക, തമിള്‍നാട് എന്നീ സംസ്ഥാനങ്ങളാണ്. ചുരുങ്ങിയത് 50 സീറ്റുകള്‍ എങ്കിലും ഈ മൂന്നു സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ്സിനു ലഭിക്കണം. കേരളത്തിലും കർണ്ണാടകത്തിലുമായി നാല്പത്. തമിഴ്നാട്ടിലും തെലങ്കാനയിലുമായി പത്ത്. ഇതാണ് കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍
കർണ്ണാടകം, തമിഴ്നാട്, കേരളം എന്നിങ്ങനെ മൂന്ന് സംസ്ഥാന ഘടകങ്ങളും രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യo എഐസിസിക്കു മുമ്പാകെ വച്ചിരുന്നു. തമിഴ് നാടും കര്‍ണാടകയും ഒഴിവാക്കി രാഹുൽ വയനാട് തെരഞ്ഞെടുക്കുമ്പോൾ കോൺഗ്രസിന് ലക്ഷ്യം വയ്ക്കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. ഭൂമിശാസ്ത്രപരമായി ഒട്ടേറെ പ്രത്യേകതകളുള്ള മണ്ഡലമാണ് വയനാട്. തെക്കേ ഇന്ത്യയിൽ നിന്ന് കൂടുതൽ സീറ്റ് നേടുന്നതിന് വയനാട്ടില്‍ മത്സരിക്കുന്നത് സഹായിക്കുമെന്നാണ് എഐസിസി വിലയിരുത്തൽ.
കര്‍ണ്ണാടകം, തമിള്‍നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഏക ലോകസഭാ മണ്ഡലമാണ് വയനാട്. കര്‍ണ്ണാടക ത്തില്‍ തന്നെ കുടകു ജില്ലയും മൈസൂര്‍ ജില്ലയും വയനാട് മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്നു. തമിള്‍നാട്ടിലെ നീലഗിരി ജില്ല വയനാടിനോട് ചേര്‍ന്നു കിടക്കുന്നു. കോണ്‍ഗ്രസ്സിന്റെ ഉറച്ച സീറ്റായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ അതിന്റെ അലയടികള്‍ സമീപ പ്രദേശങ്ങളായ കര്‍ണ്ണാടകത്തിലും തമിള്‍ നാട്ടിലും എത്തിച്ചരും എന്ന കാര്യം ഉറപ്പ്. കൂടാതെ കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പ് തരംഗംതന്നെ സൃഷ്ടിക്കുവാന്‍ തന്നെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കഴിയും എന്നും എഐസിസികണക്കുകൂട്ടുന്നു. അതാണ് കോണ്‍ഗ്രസ്സ് ലക്ഷ്യം വക്കുന്നതും.
രണ്ടാമതായി ഇക്കുറി അമേഠിയിൽ രാഹുൽ ഗാന്ധിയ്ക്ക് നന്നായി വിയർക്കേണ്ടി വരുംഎന്ന് കോണ്‍ഗ്രസ്സിനറിയാം. രണ്ടായിരത്തിനാലിൽ 2,90, 853 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന കോണ്‍ഗ്രസ്സിന് 2009ൽ അത് 3,70,198 ആയി ഉയർന്നു. എന്നാൽ, സ്മൃതി ഇറാനിക്കെതിരെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 1.07, 903ആയി ഇടിഞ്ഞു. 2017ലെ യുപി തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനു ശേഷം ബിജെപിയുടെ പ്രധാന ലക്ഷ്യം അമേഠിയാണ്.അവിടെ സ്മൃതി കഴിഞ്ഞ അഞ്ചു വര്ഷംകാര്യമായി വിയര്‍പ്പൊഴുക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ദക്ഷിണേന്തയില്‍ തന്നെ കോണ്‍ഗ്രസ്സിന്റെ ഉറച്ചസീറ്റെന്ന് കരുതുന്ന വയനാട്ടിൽ നില്‍ക്കുന്നത് പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഉറപ്പാക്കുമെന്ന് എഐസിസി കണക്കുകൂട്ടുന്നു. മാത്രമല്ല വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായാല്‍ രാഹുലിന് കൂടുതല്‍ സമയം വയനാട്ടില്‍ ചിലവഴിക്കേണ്ടി വരുകയില്ലെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
മൂന്ന് രാഹുൽ തെക്കേ ഇന്ത്യയിൽ എത്തുന്നത് തമിഴ്നാട്ടിലെ ഡിഎംകെ സഖ്യത്തെ സഹായിക്കാം. മഹാരാഷ്ട്രയിലും ആന്ധ്രയിലും തെലുങ്കാനയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകാം. യുപിഎയുടെ ആകെ അംഗസംഖ്യ ഉയരാൻ ഈ വിജയങ്ങൾ സഹായിക്കുമെന്നും കോൺഗ്രസ് കരുതുന്നു. രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതോടെ തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയൊരു ചലനം സൃഷ്ടിക്കുവാന്‍ ഈ തെക്കേ ഇന്ത്യൻ പരീക്ഷണംകൊണ്ടു സാധിക്കുമെന്നു തന്നെയാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
5 - 5Shares